+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label hssMozhi News. Show all posts
Showing posts with label hssMozhi News. Show all posts

Sunday, August 20, 2023

പ്രകാശം ജലം പോലെയാണ്

   താൾ - 4

✍️ തനിമ എഴുതുന്നു 

മാജിക്കൽ റിയലിസം എന്ന രചനാ രീതിയുടെ സാധ്യതകൾ സമർത്ഥമായി ഉപയോഗിച്ചെഴുതപ്പെട്ട രചനകൾക്ക് മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു ചെറുകഥയാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രകാശം ജലം പോലെയാണ്. ലാറ്റിനമേരിക്കൻ തുറമുഖ നഗരമായ കാട്ജിനെ യിൽ നിന്ന് യൂറോപ്യൻ പരിഷ്കൃതനഗരമായ മാഡ്രിഡിലേക്ക് കുടിയേറേണ്ടി വന്ന ഒരു കുടുംബത്തിലെ ഒമ്പതു വയസുള്ള ടോട്ടോയും ഏഴ് വയസുകാരനായ, ജോവലുമാണ്   ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. നല്ല നിശ്ചയദാർഢ്യമുള്ളവരും ഭാവനാസമ്പന്നരുമായ അവർ ക്രിസ്തുമസ് സമ്മാനമായി ഒരു തുഴവള്ളം വാങ്ങിത്തരണമെന്ന നിർദ്ദേശം രക്ഷിതാക്കളുടെ മുന്നിൽ വയ്ക്കുന്നു. ഷവറിൽ നിന്നു വരുന്ന വെള്ളം മാത്രമുള്ള അഞ്ചാം നില അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അവരുടെ ആഗ്രഹം പ്രായോഗികമല്ലെങ്കിലും രക്ഷിതാക്കൾ അത് സാധിച്ചു കൊടുക്കുന്നു. അച്ഛനമ്മമാർ സിനിമയ്ക്കു പോകുന്ന ബുധനാഴ്ചകളിൽ കുട്ടികൾ ബൾബുകൾ പൊട്ടിച്ച് അവയിൽ നിന്ന് പ്രവഹിക്കുന്ന പ്രകാശ ജലത്തിൽ തോണിയിറക്കി വർഷങ്ങളായി ഇരുട്ടിലായിരുന്ന പലതിനെയും കണ്ടെടുക്കുന്നു. പല ദിവസങ്ങളിലും ഇത് തുടരുന്നുണ്ട്. ഒരു ദിവസം അവരുടെ രണ്ടുപേരുടെയും ക്ലാസുകളിലെ മുഴുവൻ കുട്ടികളും ഈ പ്രവൃത്തിയിൽ പങ്കു ചേരുകയും ഒരേ സമയം ഒന്നിച്ച് പല ബൾബുകൾ പൊട്ടിച്ചതു മൂലമുണ്ടായ പ്രകാശ പ്രളയത്തിൽ മുങ്ങിത്താഴുകയും ചെയ്തു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന യൂറോപ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വിലയിരുത്തേണ്ടത്. രണ്ട് സ്ഥലങ്ങൾ ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ പരിഷ്കൃത നഗരമായ മാഡ്രിഡും, കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖമായ കാട്ജിനെയും. കാട്ജിനെയുടെ സ്വച്ഛ വിശാലതയിൽ നിന്ന് മാഡ്രിഡിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ ഇടുങ്ങിയ കുടുസ്സിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുകയാണ് ഈ കഥയിലെ കുടുംബം. വിട്ടു പോന്ന ഭൂമിയിലെ അനുഭവം തിരിച്ചു പിടിക്കണമെന്ന കുട്ടികളുടെ ആഗ്രഹം തങ്ങളുടെ മാതൃഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട ഒരു ജനതയുടെ ആഗ്രഹം കൂടിയാണ്.

മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതം എങ്ങനെയാണ് ഈ കഥയുടെ പ്രമേയാവിഷ്കാരത്തിന് മാർക്വേസ് പ്രയോജനപ്പെടുത്തുന്നത്? പ്രകാശം ജലം പോലെയാണ് എന്ന ശീർഷകം മുതൽ തുടങ്ങുന്നു, ഇതിലെ മാന്ത്രിക ഭാവന. കവിതാ ചർച്ചയ്ക്കിടയിൽ, ടാപ്പിൽ നിന്ന് ജലമൊഴുകുന്നതു പോലെ സ്വിച്ചിട്ടാൽ പ്രകാശം ഒഴുകുമെന്നൊരു ഭാവനയിലേക്ക് ആഖ്യാതാവ് കുട്ടികളെ എത്തിക്കുന്നുണ്ട്. പിന്നീടവർ പ്രകാശ ജലത്തിൽ വള്ളം തുഴയുകയും, മുങ്ങിത്തപ്പി പലതും കണ്ടെടുക്കുകയും ചെയ്യുന്നു. ആ പ്രകാശ ജലത്തിൽ അവരുടെ മുപ്പത്തിയേഴ് സഹപാഠികളും ഒഴുകി നടന്നു. ഒടുവിൽ അവർ മാഡ്രിഡ് നഗരത്തെയാകെ പ്രകാശ ജലത്താൽ നിറച്ചു.

മാഡ്രിഡിന്റെ നാഗരികതയോടുള്ള വിപ്രതിപത്തിയും കാട്ജിനെയെ തിരിച്ചു പിടിക്കാനുള്ള ആവേശവും കുട്ടികളുടെ ഭാവനയിലുണ്ട്. അങ്ങനെയാണവർ പ്രകാശ ജലത്തിൽ തുഴയുന്ന സാഹസിക യാത്രികരാവുന്നത്. പ്രകാശത്തെ അവർ ജലമാക്കി മാറ്റുന്നു.അവരുടെ സാഹസികതയും കുസൃതികളും സകല സീമകളും അതിലംഘിക്കുന്നു എന്നതിന്റെ സൂചനകളും കഥയിലുണ്ട്. ഇരുട്ടിലായിരുന്ന പലതിനെയും അവർ കണ്ടെടുക്കുന്നുണ്ട്. പ്രകാശ ജലത്തിൽ വശം തിരിഞ്ഞൊഴുകിയ ടെലിവിഷൻ സെറ്റ് പ്രദർശിപ്പിച്ചത് മുതിർന്നവർക്കു മാത്രമായുള്ള ഒരു പാതിരാപ്പടത്തിന്റെ ദൃശ്യങ്ങളായിരുന്നു.

പ്രകാശത്തിൽ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള മാഡ്രിഡ് എന്ന പട്ടണത്തിലാണിത് നടന്നത് എന്ന് കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രകാശത്തിൽ തുഴഞ്ഞു നടക്കുക എന്നത് ഗ്രഹിക്കണമെങ്കിൽ ശാസ്ത്ര യുക്തി പോര, ഭാവനയുടെ അനന്തസാധ്യതകളിലേക്ക് നയിക്കുന്ന മാനസിക വ്യാപാരമുണ്ടാവണം. യൂറോപ്യൻ പരിഷ്കൃത നാഗരികതയ്ക്കില്ലാത്തഈ ഭാവനാസമ്പന്നത ഏറെക്കാലം അവരുടെ കോളനിയായിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുണ്ട്.

ഭാവനയുടെ ഈ മാന്ത്രികതയാണ് വീട്ടുപകരണങ്ങളിൽ കവിത തിരയുന്നതിലും, പൊട്ടിയ ബൾബിൽ നിന്നും തണുത്ത വെള്ളത്തിന്റെ കുത്തൊഴുക്കു പോലെ സ്വർണ്ണപ്രകാശം കുതിച്ചുചാടുന്നതിലും , തുഴവള്ളത്തിൽ വീടിനുള്ളിലെ ദ്വീപുകളിലേക്ക് സഞ്ചരിക്കുന്നതിലും , വീട്ടുപകരണങ്ങൾ അടുക്കളയുടെ ആകാശത്ത് ചിറക് വിടർത്തി പറക്കുന്നതിലും മറ്റും കാണുന്നത്. മുതിർന്നവരെക്കാൾ ഭാവനാസമ്പന്നരായ കുട്ടികൾ കാട്ജിനെയെ മാഡ്രിഡിൽ പുന:സൃഷ്ടിക്കുന്നു.

 

ഗബ്രിയേൽ ഗാർസിയ മാർക്വെസ് 


ഗാബോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗബ്രിയേൽ ഗാർസിയ മാർക്വെസ് മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതത്തിലൂടെയാണ് ലാറ്റിനമേരിക്കൻ സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുന്നത്. 1927 മാർച്ച് 6 ന് കൊളംബിയയിലെ അരാക്കറ്റയിൽ അദ്ദേഹം ജനിച്ചു.

നോവലിസ്‌റ്റ്‌, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാ കൃത്ത് എന്നീ നിലകളിൽ വിഖ്യാതനായ മാർക്വെസ് ഏൽ എസ്ചക്ടഡോർ എന്ന ദിനപ്പത്രത്തിലൂടെയാണ് എഴുത്തിന്റെ ലോകത്തേക്കു കടന്നത്. പത്രപ്രവർത്തന രംഗത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിന് മുതൽക്കൂട്ടായി എന്നു പറയാം. 1955 ൽ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട ഒരു നാവികന്റെ കഥ ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. One hundred Years of Solitude ( ഏകാന്തതയുടെ നൂറ് വർഷങ്ങൾ ) എന്ന രചന അദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ഈ കൃതിക്ക് 1982 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

പൈശാചിക നേരത്ത് ( In Evil Hour ), ഏകാന്തതയുടെ നൂറ് വർഷങ്ങൾ ( One hundred years of Solitude, കോളറാകാലത്തെ പ്രണയം ( Love in the time of Cholera ), ജനറൽ തന്റെ രാവണൻ കോട്ടയിൽ ( General in his Labyrinth ), ആരും കേണലിനെഴുതുന്നില്ല ( No one writes to Colonel ), ഇലക്കൊടുങ്കാറ്റ് ( Leaf Storm ) തുടങ്ങിയവയാണ് പ്രധാന കൃതികൾ

മാജിക്കൽ റിയലിസം

ഒരു സാഹിത്യ രചനയെ സംബന്ധിച്ച് എന്തെഴുതുന്നു എന്നതു പോലെ പ്രധാനമാണ് എങ്ങനെ എഴുതുന്നു എന്നതും. ഭാവ സംവേദനത്തിന്റെ തെളിമയ്ക്കു വേണ്ടി എഴുത്തുകാർ പല ആഖ്യാനതന്ത്രങ്ങളും അവലംബിക്കാറുണ്ട്. അത്തരത്തിൽ ഒരു രചനാ രീതിയാണ് മാജിക്കൽ റിയലിസം. കൃതിയുടെ ആഖ്യാനത്തിലെ മാന്ത്രികമായ വർണ്ണനകളാണ് മാജിക്കൽ റിയലിസത്തിന് അടിസ്ഥാനം മാന്ത്രികമോ അമാനുഷികമോ ആയ കാര്യങ്ങൾ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. അതായത് യഥാർത്ഥമായ കാര്യം പറയുന്നതിന് മാന്ത്രിക ഘടകങ്ങൾ ഉപയോഗിക്കുന്നു. മാജിക്കൽ റിയലിസത്തിന്റെ കുലപതിയായി കണക്കാക്കുന്നത് മാർക്വേസിനെയാണെങ്കിലും ഏറെ മുൻപു തന്നെ ഈ രചനാ രീതി സ്പാനിഷ് അമേരിക്കൻ നോവലിൽ സജീവമായിരുന്നു. മിഷേൽ ആൻ ഹെൽ അസ്തുറിയാസും അലേ ഹോ കാർപെന്റിയേയുമാണ് ഇതിന്റെ പ്രഥമ പ്രചാരകർ. മാജിക്കൽ റിയലിസ്റ്റിക് ആഖ്യാന രീതി പല ലാറ്റിനമേരിക്കൻ നോവലുകളിലും കാണുന്നുണ്ട്. കോർടസാറിന്റെ എൻഡ് ഓഫ് ദി ഗെയിം, യോസയുടെ ടൈം ഓഫ് ദി ഹീറോ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. മാർക്വേസിന്റെ പല കൃതികളിലും മാന്ത്രി കവർണ്ണനകളുടെ ധാരാളിത്തം കാണാം. പാതിരി ചോക്ലേറ്റ് കഴിക്കുമ്പോൾ ആകാശത്തേക്കുയരുന്നത്, എറേൻഡിറ എന്ന കഥയിലെ ഉലീസസ് എന്ന കഥാപാത്രം ഗ്ലാസിൽ തൊടുന്ന സന്ദർഭങ്ങളിലെല്ലാം അതിന്റെ നിറം മാറുന്നത് എന്നിങ്ങനെ. ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വിശദമാക്കാം.

മാർക്വേസിന്റെ Chronicle of a Death fortold എന്ന നോവലിൽ ഒരു തെറ്റിദ്ധാരണയുടെ പേരിൽ രണ്ടു പേർ സാന്റിയാഗോ നാസർ എന്നയാളിനെ ആക്രമിക്കുന്നു. കത്തി താഴ്ത്തിയിട്ടും ചോര ലേശവും പൊടിഞ്ഞില്ലെന്നും കുടൽമാല പുറത്തു വന്നെങ്കിലും അയാൾ അതിൽ പറ്റിയ അഴുക്ക് തുടച്ചു കളയുകയാണെന്നുമാണ് എഴുത്തുകാരൻ വർണ്ണിക്കുന്നത്. ഇതൊരു മാന്ത്രികമായ അവതരണമാണ്. സാന്റിയാഗോ നാസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ യാതൊരടിസ്ഥാനവുമില്ല എന്ന വസ്തുതയാണ് ഈ വർണ്ണനയിലൂടെ വ്യക്തമാക്കപ്പെടുന്നത്. കൊല്ലപ്പെട്ട മകന്റെ രക്തം തെരുവിലൂടെ ഒഴുകി ഏറെ അകലെയുള്ള അമ്മയുടെ പാദത്തിൽ സ്പർശിച്ചുവെന്ന് മാർക്വേസിന്റെ മറ്റൊരു രചനയിൽ വിവരിക്കുന്നുണ്ട്. മകൻ മരിച്ചുവെന്ന് അമ്മയ്ക്ക് ബോധ്യമാവുന്നു എന്നതോടൊപ്പം അവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കൂടി ഈ വർണ്ണനയിലൂടെ സൂചിതമാവുന്നു. ഇവിടെ മാന്ത്രികമായ അവതരണം യാഥാർത്ഥ്യത്തെ കൂടുതൽ മിഴിവോടെ സംവേദിപ്പിക്കാനുള്ള ഉപാധിയായി മാറുന്നു. പ്രമേയം, യഥാർത്ഥ വ്യക്തികളും സംഭവങ്ങളുമാവുമ്പോൾ ആഖ്യാന രീതി മാന്ത്രികമാവുന്നു.

മാജിക്കൽ റിയലിസം ഫാന്റസിയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യബോധത്തോടെ കഥ പറയുന്നതിനിടയിൽ വർണ്ണനകളിൽ വരുത്തുന്ന മാന്ത്രികതയാണ് മാജിക്കൽ റിയലിസത്തിന്റെ അടിസ്ഥാനമെങ്കിൽ, ഫാന്റസി അയഥാർത്ഥമായൊരന്തരീക്ഷം കഥയിലുടനീളം കൊണ്ടുവരുന്നു. യാഥാർത്ഥ്യത്തിൽ നിന്നുള്ള പൂർണ്ണമായൊരു വിച്ഛേദനമാണിത്.

 

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

ഫുട്ബോളിനോടുള്ള അഭിനിവേശം, സാഹിത്യം, ഭാഷ, സംസ്കാരം ഇവയുടെ ബഹുസ്വരത എന്നിവകളാൽ ലോക ശ്രദ്ധ നേടിയ പ്രദേശമാണ് ലാറ്റിനമേരിക്ക. 15-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 18-ാം നൂറ്റാണ്ട് വരെ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും അധിനിവേശ പ്രദേശങ്ങളായിരുന്നു ഇവ. ഏറെക്കാലത്തെ കോളനിവത്കരണത്തിന്റെ ഫലമായുണ്ടായ സാംസ്കാരികവും ഭാഷാപരവുമായ അന്യവത്കരണത്തോടുള്ള പ്രതിഷേധത്തിന്റെ സൂചനകൾ ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ദർശിക്കാം. മാർക്വേസിനെ കൂടാതെ പാബ്ലോ നെരൂദ, ഒക്ടോവിയോ പാസ്, ഹുവാൻ റുൾഫോ, ബോർഹസ് തുടങ്ങിയവരും ലാറ്റിനമേരിക്കയെ ലോക സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയവരാണ്. കോസ്റ്റാറിക്ക, നിക്കരാഗ്വ, പനാമ, അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, ക്യൂബ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലാറ്റിനമേരിക്കൻ രാജ്യങ്ങൾ.





Wednesday, July 26, 2023

📢 Introducing a groundbreaking milestone in Kerala's educational landscape! 📚🎶

 


🎉 Step into a world of knowledge and melody as we proudly present the "PALAMA - First-Ever School Magazine in Kerala" 🏆 - brought to you by Malayalam club , Govt HSS Bharathannoor Tvm 🏫. This groundbreaking edition, available through Amazon Kindle on August 15, 2023, promises an extraordinary experience that transcends the realms of traditional publishing. 🚀


📖 Discover a diverse array of articles, carefully curated to captivate your minds and enrich your intellects. From thought-provoking insights to inspiring stories, this magazine opens the doors to endless possibilities of learning. 🌟


🎶 But that's not all! Turn up the volume and let the enchanting tunes of light music and soul-stirring folk songs transport you to a realm of pure bliss. 🎵 Immerse yourself in the rhythm and let your spirits soar as you enjoy a harmonious fusion of literary art and musical brilliance. 🎼


🔊 And here's the extraordinary feature - not only can you read these captivating articles, but you can also experience them through mesmerizing narrations! 🎤 Our magazine brings you the joy of both reading and hearing, ensuring that every reader finds their preferred way of absorbing knowledge and entertainment. 🗣️


🎈 Join us in celebrating this monumental occasion, where the power of words and the magic of music converge. The Govt HSS Bharathannoor family invites you to be a part of this momentous journey as we redefine the boundaries of education and artistic expression. 🎉


Mark your calendars for August 15, 2023, as we proudly launch the "First in Kerala" school magazine on Amazon Kindle. Prepare to be amazed, delighted, and inspired! 🌠 Let's make history together! 📚🎶

Pre Order link : - https://amzn.to/44BGTkT

Tuesday, July 18, 2023

Complete Guide to UG 2023 Admission: Pondicherry, Hyderabad, and Delhi Universities


 

The admission process for UG 2023 has commenced, offering students a gateway to pursue their undergraduate studies in prestigious universities. In this comprehensive blog post, we will provide all the necessary information and guidance for prospective students and parents regarding the admission process in Pondicherry, Hyderabad, and Delhi universities. Read on to ensure a smooth and successful admission journey.

 1. Pondicherry University Admission:

Pondicherry University is now accepting applications for  UG 2023 admissions. The registration window is open from July 17th to July 27th, 2023. Aspiring candidates must follow the steps below to complete the registration process:

 a. Online Registration: Visit the official website of Pondicherry University and navigate to the admission portal. Fill in the required details accurately, including personal information, academic qualifications, and CUET score. Upload the necessary documents as instructed.

 b. Application Fee Payment: Pay the application fee through the available online payment modes. Ensure that you keep the payment receipt for future reference.

 c. Document Verification: After successful registration, Pondicherry University will notify candidates about the document verification process. Prepare all the required documents, including mark sheets, certificates, and identity proof, and attend the verification as per the communicated schedule.

 d. Merit List and Counseling: Based on the CUET score and eligibility criteria, the university will release a merit list. Shortlisted candidates will be called for counseling sessions where they can choose their preferred course and college. Seat allotment will be done based on merit and availability.

Reg Link - https://pondiunicuet.samarth.edu.in/

 

2. Hyderabad University Admission:

Hyderabad University has also initiated the admission process for  UG 2023. The registration period is from July 17th to July 30th, 2023. Here's what you need to know about the admission process:

 a. Online Registration: Visit the official admission portal of Hyderabad University and register by providing the required information, including personal details, academic qualifications, and CUET score. Upload the necessary documents as specified.

 b. Application Fee Payment: Pay the application fee through the provided online payment options and retain the payment receipt.

 c. Document Verification: Hyderabad University will conduct document verification for shortlisted candidates. Ensure that you have both original and photocopies of the required documents for verification.

 d. Merit List and Counseling: The university will prepare a merit list based on the CUET scores and other eligibility criteria. Shortlisted candidates will be invited for counseling sessions to select their preferred course and college. Seat allotment will be done based on merit and availability.

Reg Link - https://uohydcuet.samarth.edu.in/

 

3. Delhi University Admission:

Delhi University had already commenced its admission process for  UG 2023. If you are interested in pursuing your undergraduate studies in Delhi University, follow these steps:

 a. Online Registration: Visit the official website of Delhi University and access the admission portal. Register by providing accurate personal information, academic details, and CUET score.

 b. Application Fee Payment: Pay the application fee using the available online payment options. Keep the payment receipt for future reference.

 c. Document Verification: Delhi University will announce the document verification schedule for shortlisted candidates. Ensure you have all the necessary documents in both original and photocopy formats for verification.

 d. Merit List and Counseling: Based on the CUET score, Delhi University will release a merit list. Shortlisted candidates will be called for counseling sessions to choose their preferred course and college. Seat allotment will be based on merit and availability.

Reg Link - https://ugadmission.uod.ac.in/index.php/site/index

 

Conclusion:

Securing admission in Pondicherry, Hyderabad, or Delhi University through UG 2023 is a significant achievement for students aspiring to pursue their undergraduate studies. By following the detailed steps mentioned in this blog post, prospective students and parents can ensure a hassle-free admission journey. Remember to regularly check the official websites of the respective universities for updates and further instructions. Best of luck to all the aspirants!


Monday, July 17, 2023

"Unleash the Power of Reading with Kindle Paperwhite Signature Edition: Elevate Your Literary Experience"

 


📚 Introducing Kindle Paperwhite Signature Edition (32 GB) 📚

 

Immerse Yourself in the Ultimate Reading Experience

 

Discover a new world of reading with the Kindle Paperwhite Signature Edition, a cutting-edge e-reader designed to elevate your reading journey. Packed with innovative features and advanced technology, this powerful device is crafted for book lovers who crave the perfect balance of comfort, convenience, and functionality. Get ready to embark on a literary adventure like no other!

 

🌟 Unveiling the Future of Reading 🌟

 

📖 Bigger and Better Display: Lose yourself in words with the all-new 6.8" glare-free display. With more screen real estate, experience an even more immersive reading experience that feels like holding a real book in your hands. Each word comes alive with stunning clarity and crisp resolution, taking your reading pleasure to unprecedented heights.

 


🌓 Auto-Adjusting Front Light: The Paperwhite Signature Edition introduces an intelligent auto-adjusting front light. Say goodbye to the hassle of manually adjusting your reading light. This groundbreaking feature adapts to your surroundings, ensuring the perfect balance of brightness in any lighting conditions. Whether you're reading on a sunny beach or curled up in a dimly lit room, the Paperwhite Signature Edition will optimize your reading experience, making every page a joy to behold.

 

Wireless Charging: We believe in a seamless reading experience without any interruptions. That's why we've introduced wireless charging to the Kindle Paperwhite Signature Edition. Bid farewell to tangled cords and wall outlets, as you effortlessly charge your device. Simply place it on a compatible wireless charging pad, and the device will quickly recharge, ready to accompany you on your next literary adventure.

 

💾 Expanded Storage Capacity: With 32 GB of storage, the Kindle Paperwhite Signature Edition allows you to carry your entire library with you wherever you go. Indulge in the luxury of thousands of books at your fingertips, granting you the freedom to choose your next read without the constraints of space or time. Dive into a vast collection of stories, expand your horizons, and explore new genres, all with the convenience of a single device.

 


🔋 Enhanced Battery Life: Our commitment to uninterrupted reading continues with an enhanced battery life on the Kindle Paperwhite Signature Edition. Spend less time worrying about charging and more time exploring captivating narratives. With a single charge, you can enjoy weeks of reading pleasure, empowering you to devour multiple books before the battery calls for attention.

 

🌐 Seamless Connectivity: Kindle Paperwhite Signature Edition offers a seamless reading experience across devices. Sync your progress, notes, and bookmarks effortlessly, allowing you to seamlessly transition between your Kindle, smartphone, or tablet. Never miss a beat as you dive into your favorite stories wherever you are, ensuring your reading journey is never disrupted.

 

🌈 A World of Possibilities 🌈

 

Explore a vast universe of literature, with millions of e-books, audiobooks, and periodicals available at your fingertips. Kindle offers access to an extensive collection of classics, bestsellers, and hidden gems, ensuring there is something for every reader. Expand your reading horizons, discover new authors, and lose yourself in stories that touch your heart and ignite your imagination.

 


🔒 Secure and Personalized Experience 🔒

 

Your reading experience is sacred, and we prioritize your privacy and security. Kindle Paperwhite Signature Edition provides built-in features to safeguard your digital library and personal information. Enjoy peace of mind as you embark on a seamless journey, uninterrupted by distractions or compromises.

 

💫 Elevate Your Reading Journey with Kindle Paperwhite Signature Edition 💫

 

Experience reading like never before with the Kindle Paperwhite Signature Edition. Let your imagination soar, immerse yourself in captivating stories, and discover new worlds with this exceptional e-reader. Join the revolution of bibliophiles who have found their perfect companion—a device that revolutionizes reading while preserving the timeless joy of flipping through the pages of a beloved book.

 


Unlock the wonders of literature with the Kindle Paperwhite Signature Edition – your gateway to endless reading pleasure. Embrace the future of reading today!









Sunday, July 16, 2023

കണ്ണാടി കാൺമോളവും

   താൾ - 2

✍️ തനിമ എഴുതുന്നു 

എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് സംഭവ പർവം എന്ന അധ്യായത്തിലെ ശകുന്തളോപാഖ്യാനത്തിലെ കുറച്ച് വരികളാണ് പാഠഭാഗം. എഴുത്തച്ഛന്റെ കാവ്യഭാഷയുടെ ശക്തിയും സൗന്ദര്യവും ഈ ഭാഗത്ത് പരിചയപ്പെടാം.

താൻ ഗാന്ധർവ വിധിപ്രകാരം വിവാഹം കഴിച്ച ശകുന്തള പുത്രനോടൊപ്പം കൊട്ടാരത്തിലെത്തുമ്പോൾ പഴയതെല്ലാം മറന്ന ദുഷ്യന്തൻ അവളെ കുലടയെന്നും മറ്റും ആക്ഷേപിക്കുന്നു. ഈ ആക്ഷേപങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്ന ശകുന്തള തന്റെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പാഠഭാഗത്തുള്ളത്.

ദുഷ്യന്തന്റെ ശകുന്തളോപാലംഭമാണ് ആദ്യഭാഗം. അദ്ദേഹം ഇപ്രകാരം പറയുന്നു. സ്ത്രീകൾ അഹങ്കാരികളാണെന്ന് എനിക്ക് കേട്ടുകേൾവിയേയുള്ളൂ. ഇപ്പോൾ അത് കാണേണ്ടി വന്നിരിക്കുന്നു. കുലടയായ നീ കുലീനയെന്നു ഭാവിച്ച് വെറുതെ അതുമിതും പറയുന്നത് നിർത്തുക നിനക്ക് ഞാൻ സ്വർണ്ണം, രത്നം, വസ്ത്രങ്ങൾ തുടങ്ങിയവ വേണ്ടുവോളം നൽകാം. അതും കൊണ്ട് നിനക്കിഷ്ടമുള്ള ദേശത്ത് പോയി ജീവിച്ചു കൊള്ളണം. ഇവിടെ നിന്ന് വെറുതെ സമയം പാഴാക്കേണ്ടതില്ല. കുയിൽപ്പിടയെപ്പോലെ നീ അന്യനാൽ വളർത്തപ്പെട്ടവളാണ്. അതുകൊണ്ടു തന്നെ എനിക്ക് നിന്നെ കാണാൻ ഒട്ടും തന്നെ ആഗ്രഹമില്ല.

ശകുന്തളയെ അഹങ്കാരിയെന്നും ചീത്ത സ്ത്രീയെന്നും, സമ്പത്തിൽ അഭിരമിക്കുന്നവളെന്നും പറഞ്ഞ ദുഷ്യന്തൻ ഒടുവിൽ അവളുടെ ജന്മവൃത്താന്തം പറഞ്ഞും ആക്ഷേപിക്കുന്നു. ഈ നിന്ദാ വാക്കുകൾ കേട്ട് ലജ്ജിതയായ ശകുന്തള ഇങ്ങനെ പറഞ്ഞു,

കടുകുമണിയുടെ അത്രയും മാത്രം വലിപ്പമുള്ള അന്യരുടെ ദോഷങ്ങൾ കാണുന്ന നീ ആനയുടെയത്രയും വലുതായ നിന്റെ ദോഷങ്ങൾ കാണുന്നതേയില്ല. ഈയൊരു സ്വഭാവത്തിൽ നിന്ന് അറിവുള്ളവർ പോലും മുക്തരല്ല. അപ്പോൾ പിന്നെ നിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ദുഷ്യന്തൻ ഒട്ടും അറിവുള്ളയാളല്ല എന്നാണ് ശകുന്തള വ്യംഗ്യമായി സൂചിപ്പിക്കുന്നത്. തന്റെ ജന്മത്തെ ആക്ഷേപിച്ച ദുഷ്യന്തനോട് നിന്റെ ജന്മത്തെക്കാൾ ശ്രേഷ്ഠമാണ് എന്റെ ജന്മമെന്നും ശകുന്തള പറയുന്നു. നിനക്ക് ഭൂമിയിൽ മാത്രമേ സഞ്ചരിക്കാനാവൂ. പക്ഷേ എനിക്ക് ഭൂമിയിലും ആകാശത്തും ഒരുപോലെ സഞ്ചരിക്കാനാവും. ദുഷ്യന്തൻ വെറുമൊരു മനുഷ്യനും ശകുന്തള ദിവ്യത്വമുള്ളവളുമാകയാലാണ് ഇത് സാധിക്കുന്നത്. നമ്മൾ തമ്മിൽ മേരു പർവതവും കടുകും തമ്മിലുള്ള വ്യത്യാസമുണ്ട്. താങ്കൾ ഒട്ടും അറിവില്ലാത്തവനാകയാലാണ് ഇത് മനസ്സിലാവാത്തത്.

വിരൂപന്മാരായ ആളുകൾ സ്വന്തം മുഖം കണ്ണാടിയിൽ കാണുന്നതു വരെയും തങ്ങൾക്ക് സൗന്ദര്യമുണ്ടെന്നു കരുതുകയും മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യും. സ്വന്തം കുറ്റങ്ങൾ തിരിച്ചറിയുകയുമില്ല. എന്നാൽ കുറ്റമില്ലാത്ത സജ്ജനങ്ങൾ മറ്റുള്ളവരെ ഒരിക്കലും നിന്ദിക്കുകയില്ല. നിത്യവും സ്വച്ഛജലത്തിൽ കുളിച്ചാലും മദിച്ച ആനയ്ക്ക് പൊടി മണ്ണിൽ കുളിച്ചാലേ സന്തോഷമുണ്ടാകൂ. അതുപോലെ ദുഷ്ടന്മാർക്ക് സജ്ജനങ്ങളെ നിന്ദിച്ചാലേ സന്തോഷമുണ്ടാകൂ. എന്നാൽ സജ്ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കുകയില്ല.

 സത്യധർമ്മങ്ങൾ വെടിഞ്ഞ പുരുഷനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയപ്പെടേണ്ടതുണ്ട്. ദുഷ്ടരായ അവരോട് അറിവുള്ളവർ ശുഭ കാര്യങ്ങളും അശുഭ കാര്യങ്ങളും പറഞ്ഞാൽ അവർ അശുഭം മാത്രമേ മനസിലാക്കുകയുള്ളൂ. എന്നാൽ നല്ല മനുഷ്യർ പെട്ടെന്നു തന്നെ നല്ല കാര്യങ്ങൾ ഗ്രഹിക്കും. ഇത് പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ നിന്ന് അരയന്നം പാൽ മാത്രം വേർതിരിച്ച് കുടിക്കുന്നതു പോലെയാണ്.

 ഇപ്രകാരം ശകുന്തള പറഞ്ഞ സമയത്ത് ആകാശത്തു നിന്ന് ഒരു അശരീരിവാക്യം കേട്ടു. ദേവസ്ത്രീകൾക്കു തുല്യയായ ശകുന്തളയെയും പുത്രനെയും നീ സ്വീകരിക്കുക. അവൻ ഭരതനെന്ന പേരിൽ പ്രശസ്തനായിത്തീരും എന്നായിരുന്നു അത്. ഈ ദേവവാക്യം അനുസരിച്ചു കൊണ്ട് ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ശകുന്തള ഭർത്താവിനൊപ്പം സന്തോഷപൂർവം കഴിയുകയും ചെയ്തു.

 ഇവിടെ ശകുന്തള ആത്മാഭിമാനവും നിലപാടുകളുമുള്ള ശക്തയും സ്വതന്ത്രയുമായ സ്ത്രീയാണ്. ദുഷ്യന്തന്റെ ആക്ഷേപ വാക്കുകൾക്ക് അവൾ മറുപടി കൊടുക്കുന്നത് തികച്ചും ബുദ്ധിപരമായാണ് . ദുഷ്യന്തനെപ്പോലെ മോശം വാക്കുകൾ ശകുന്തള ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യംഗ്യ സൂചനകൾ കൊണ്ടും വ്യാജ സ്തുതി കൊണ്ടുമാണ് ദുഷ്യന്തന്റെ നിസ്സാരത അവൾ ബോധ്യപ്പെടുത്തുന്നത്. ഭൂപതീതിലകം, ധാത്രീശൻ എന്നൊക്കെ ദുഷ്യന്തനെ സംബോധന ചെയ്യുന്ന ശകുന്തള ഈ സംബോധനകൾക്ക് അർഹമല്ലാത്ത രീതിയിലാണ് അയാളുടെ പ്രവൃത്തികൾ എന്നാണ് സൂചിപ്പിക്കുന്നത്. പാംസുസ്നാനത്താൽ സന്തോഷിക്കുന്ന മത്തേഭം എന്നതിലൂടെ  ദുഷ്യന്തൻ ദുഷ്ടനാകയാൽ സജ്ജന നിന്ദയിൽ സന്തോഷം കണ്ടെത്തുന്നയാളാണ് എന്ന് സൂചിപ്പിക്കുന്നു. ഒരേ സമയം രാജാധിപത്യത്തോടും പുരുഷാധിപത്യത്തോടും കലഹിക്കുന്നവളാണ് ശകുന്തള.

 കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയോട് ഈ കഥാപാത്രത്തിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്. രണ്ടു പേരും പുരുഷാധികാരത്തെ ചോദ്യം ചെയ്യുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നവരാണ്.

ശാകുന്തളം മൂലകഥ വ്യാസഭാരതത്തിലാണുള്ളതെങ്കിലും കൂടുതൽ പ്രചാരം നേടിയത് കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകമാണ്. ഈ നാടകത്തിൽ മൂലകഥയിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ കാളിദാസൻ കൂട്ടിച്ചേർത്തിട്ടുണ്ട്. അത് അടയാള മോതിരത്തിന്റെ കഥയും ശാപവൃത്താന്തവുമാണ്. ദുഷ്യന്തൻ തെറ്റുകാരനല്ലെന്നു വരുത്താനാണ് ഈ മാറ്റങ്ങൾ കൂട്ടിച്ചേർത്തതെന്ന് മുണ്ടശ്ശേരി അഭിപ്രായപ്പെട്ടിട്ടുണ്ട്. കാളിദാസന്റെ ശകുന്തള പുരുഷാധിപത്യത്തിന് വിധേയയായി കഴിയുന്നവളുമാണ്.

 

എഴുത്തച്ഛൻ

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛൻ  മലയാള സാഹിത്യത്തിൽ ഭക്തി പ്രസ്ഥാനത്തിന്റെയും കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായും  കരുതപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞതാണ്. AD 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരാണെന്ന് വിശ്വസിക്കപ്പെടുന്നു. യഥാർത്ഥ നാമം രാമാനുജൻ എന്നാണെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛൻ തന്റെ അവസാന കാലം ചെലവഴിച്ചത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.

മുപ്പത് അക്ഷരമുള്ള വട്ടെഴുത്തിനു പകരം അൻപത്തിയൊന്നക്ഷരമുള്ള മലയാള ലിപി പ്രയോഗത്തിൽ വരുത്തിയത് എഴുത്തച്ഛനാണ്. സംസ്കൃതപദങ്ങൾ മലയാളത്തിനു ചേരുന്ന രീതിയിൽ ധാരാളമായി എഴുത്തച്ഛൻ പ്രയോഗിച്ചിട്ടുണ്ട്. ഇന്നത്തെ മലയാളത്തോടടുത്തു നിൽക്കുന്ന ഒരു ഭാഷാരീതി അദ്ദേഹം രൂപ പ്പെടുത്തിയെടുത്തു. ഒരു ജനത ഭൗതികമായും ആത്മീയമായും ജീർണ്ണത അനുഭവിച്ച ഒരു കാലഘട്ടത്തിൽ തന്റെ കവിതയിലൂടെ അവരെ ഉദ്ധരിക്കാനാണ് എഴുത്തച്ഛൻ ശ്രമിച്ചത്. അതിനായി അദ്ദേഹം അദ്ധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളിലൂടെ പാട്ടും മണിപ്രവാളവുമായി വേർതിരിഞ്ഞു നിന്ന മലയാള സാഹിത്യത്തെ പരിഷ്കരിച്ച് നൂതനമായൊരു കാവ്യഭാഷ സൃഷ്ടിച്ചു. നിത്യജീവിത സാഹചര്യങ്ങളോടടുത്തു നിൽക്കുന്ന വാമൊഴി പ്രയോഗങ്ങളും എഴുത്തച്ഛന്റെ രചനയുടെ സവിശേഷതകളാണ്.

എഴുത്തച്ഛന്റെ പ്രധാന കൃതികൾ അധ്യാത്മ രാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ്.സംസ്കൃതത്തിൽ എഴുതപ്പെട്ട അധ്യാത്മ രാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സ്വതന്ത്ര പരിഭാഷകളാണിവ. ഇവയ്ക്കു പുറമെ ഹരി നാമ കീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താ രത്നം, ബ്രഹ്മാണ്ഡപുരാണം എന്നീ കാവ്യങ്ങളും എഴുത്തച്‌ഛന്റേതാണെന്നു കരുതപ്പെടുന്നു.

 

മഹാഭാരതത്തിലെ അധ്യായങ്ങൾ

മഹാഭാരതത്തിലെ അധ്യായങ്ങൾക്കു പറയുന്ന പേര് പർവം എന്നാണ്. ആകെ പതിനെട്ട് പർവങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ആദിപർവം, സഭാപർവം, വനപർവം, വിരാടപർവം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണ്ണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീ പർവം, ശാന്തിപർവം, അനുശാസനാ പർവം, അശ്വമേധപർവം, ആശ്രമപർവം, മൗസലപർവം, മഹാപ്രസ്താനികപർവം, സ്വർഗ്ഗാരോഹണപർവം എന്നിവയാണവ.

ഇതിനു പുറമെ അനുബന്ധപർവമായി ഹരിവംശം എന്നൊരധ്യായം കൂടിയുണ്ട്. ശ്രീകൃഷ്ണന്റെ ജീവചരിത്രമാണിതിൽ പരാമർശിക്കുന്നത്.

എഴുത്തച്ഛൻ തന്റെ മഹാഭാരതം കിളിപ്പാട്ടിൽ അധികമായി നാലധ്യായങ്ങൾ ചേർത്തിട്ടുണ്ട്. പൗലോമ പർവം, ആസ്തികപർവം, സംഭവപർവം, ഐഷികപർവം എന്നിങ്ങനെ. മഹാഭാരതം കിളിപ്പാട്ടിൽ ആകെ ഇരുപത്തിയൊന്ന് പർവങ്ങളാണുള്ളത്.

 

സുഭാഷിതം, ലോകോക്തികൾ

നന്നായി പറയപ്പെട്ടത് എന്നാണ് സുഭാഷിതം എന്ന വാക്കിന്റെ അർത്ഥം. ജീവിത വിജയത്തിനുപകരിക്കുന്ന ഉപദേശങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. അർത്ഥപൂർണ്ണമായ കവിതാ ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം വെളിപ്പെടുത്തുകയാണ് സുഭാഷിതങ്ങളുടെ ലക്ഷ്യം.

തത്വചിന്താ പ്രധാനമായ വരികളോ പഴഞ്ചൊല്ലുകളോ ആണ് ലോകോക്തികളായി കണക്കാക്കപ്പെടുന്നത്. കവിതാ സന്ദർഭത്തിൽ നിന്ന് മാറ്റി നിർത്തിയാലും ഇവയ്ക്ക് അർത്ഥപൂർണ്ണതയുണ്ട്. ലോകോക്തികളാൽ സമ്പന്നമാണ് എഴുത്തച്ഛന്റെ കൃതികൾ

 

ചില ഉദാഹരണങ്ങൾ:

1. വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്യജന്മം ക്ഷണഭംഗുരം.

2. ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു -

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു.

3. കണ്ണാടി കാൺമോളവും

തന്നുടെ മുഖമേറ്റം

നന്നെന്നു നിരൂപിക്കു -

മെത്രയും വിരൂപന്മാർ

4. മത്തേഭം പാംസുസ്നാനം

കൊണ്ടല്ലോ സന്തോഷിപ്പൂ

നിത്യവും സ്വച്ഛജലം

തന്നിലേ കുളിച്ചാലും

5. സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ

ക്രുദ്ധനാം സർപ്പത്തെക്കാ

ളേറ്റവും പേടിക്കണം.

6.നല്ലനായിരിപ്പവൻ നല്ലതു ഗ്രഹിച്ചീടും

വെള്ളത്തെ വെടിഞ്ഞു പാലന്നമെന്നതു പോലെ