+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label Nattumozhichantham. Show all posts
Showing posts with label Nattumozhichantham. Show all posts

Wednesday, September 21, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 5

 

ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾവിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെവെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരുംസിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾവിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി നാട്ടുമൊഴിച്ചന്തം  - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 5

 

21 . ഇത്ത്പ്പോരം : വളരെ കുറച്ച്

മലയാളം സംസാരിക്കുന്ന 'തമിഴ്നാട്ടുകാർ' അതിർത്തി പ്രദേശങ്ങളിൽ ധാരാളമുണ്ട്. കുന്നത്തുകാൽ, പനച്ചമൂട്,  തുടങ്ങിയ പ്രദേശങ്ങളിലും മേൽപ്പാല, മങ്കാട്, കുലശേഖരം, കൊല്ലങ്കോട് എന്നിവിടങ്ങളിലും അനേകം ആളുകൾ സാങ്കേതികമായി തമിഴ്നാട് അതിർത്തിക്കുള്ളിലുള്ളവരും അവിടത്തെ റേഷൻ കാർഡ് ഉടമകളുമാണ്. അതേസമയം ഇവരുടെ ജീവിത വ്യവഹാരഭാഷ മലയാളമാണെന്നും കാണാൻ കഴിയും. ഇത്തരക്കാർക്കിടയിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നതും എന്നാൽ തമിഴ് സംസാരിക്കുന്ന ആളുകൾ ഒരിക്കൽ പോലും ഉച്ചരിച്ച് കേട്ടിട്ടില്ലാത്തതുമായ ഒരു പദമാണ് 'ഇത്ത്പ്പോരം'. എങ്കിലും ഈ പ്രയോഗത്തിന്റെ നിരുക്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഒരു തമിഴ് പദത്തെ കൂട്ടുപിടിക്കേണ്ടതായും വരുന്നുണ്ട്. 'പോതും' എന്ന തമിഴ് പദത്തിന് 'മതി' എന്നാണ് അർത്ഥം. ചിലയിടങ്ങളിലെ വാമൊഴി പ്രയോഗത്തിൽ 'പോതും' എന്ന പദം 'പോരും' എന്നായി പരിണമിച്ചിരിക്കുന്നത് കാണാൻ കഴിയും. കരിങ്കൽ, പള്ളിയാടി പ്രദേശങ്ങളിലാണ് ഈ വ്യത്യാസം കൂടുതലായി കാണാൻ കഴിയുന്നത്. "നീ വന്താ(ൽ) പോതും", "അത് മട്ടും കെടച്ചാ (കിടയ്ത്താൽ) പോതും", "ഒരു തടവ (തടവൈ) പാത്താ (പാർത്താൽ) പോതും" എന്നിങ്ങനെ ക്രീയയോടൊപ്പം 'പോതും' ചേർക്കുമ്പോൾത്തന്നെ, പദാർത്ഥത്തിന്റെ അളവിനെ "കൊഞ്ചം പോരും" എന്ന തരത്തിൽ പ്രയോഗിക്കുന്നതും ഇവിടങ്ങളിൽ പതിവാണ്. ഇതിലെ 'പോരും' ആണ് 'ഇത്ത്പ്പോരം' എന്ന പ്രയോഗത്തിന്റെ ഉത്തരപദം എന്ന് അനുമാനിക്കാവുന്നതാണ്. 'പോരും' എന്നത്  പിന്നീട് 'പോരം' ആയി പരിണമിച്ചിരിക്കാൻ ഇടയുണ്ട്. ചിലയിടങ്ങളിൽ കാണുന്ന 'ഇത്തിരി പോരം' എന്ന പ്രയോഗം ഈ നിഗമനത്തെ സാധൂകരിക്കുന്നതാണ്. കാലാന്തരത്തിൽ 'ഇത്തിരി പോരം' ലോപിച്ച് 'ഇത്ത്പ്പോരം' / 'ഇത്ത്പ്പൂരം' ആയി മാറിയിരിക്കാം. " ഇത്തിരി പോരും" എന്നാൽ 'അൽപം മതി' എന്ന് അർത്ഥം. നെയ്യാറ്റിൻകര താലൂക്കിലെ അമരവിള, പാറശ്ശാല, കാഞ്ഞിരംകുളം തുടങ്ങിയ പ്രദേശങ്ങളിലും  കാട്ടാക്കട്ട താലൂക്കിലെ ചില ഭാഗങ്ങളിലും ഈ പ്രയോഗം കാണാം. കേവലം ഒരു ദ്രവ്യത്തിന്റെ അളവ് മാത്രമായല്ല ഇന്ന് ഈ പദം പ്രയോഗിക്കുന്നത്. വിശാലമായ അർത്ഥതലങ്ങൽ അതിനുണ്ട്. ഉദാഹരണത്തിന്, "അപ്പീ നീ ഇത്തുപ്പോരം ക്ഷമിക്ക്" എന്നായാൽ അത് സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ഒരപേക്ഷയോ ഉപദേശമോ ആയി മാറുന്നു. ഇത്തരത്തിൽ മനസിലെ മുറിവോ ശരീരത്തിന്റെ വേദനയോ ഏതൊരു ഭൗതീക വസ്തുവിന്റെയും അളവു കോലോ ഒക്കെയായി താദാത്മ്യപ്പെടാനും അവയെ നിസ്സാരവും ലഘുവുമായി ധ്വനിപ്പിക്കാനും 'ഇത്ത്പ്പോരം' എന്ന വാക്കിന് കഴിയും. ചിലയിടങ്ങളിൽ 'ഉത്തുപ്പോരം',  'ഉത്തുപ്പൂരം' എന്നിങ്ങനെ  '' കാരത്തിനു പകരം ''കാരവും ഉപയോഗിക്കാറുണ്ട്.

 

22 .  കുണ്ടണി : പരദൂഷണം

കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ തൊട്ട് വടക്കോട്ട്, പരക്കെ പ്രചാരത്തിലിരിക്കുന്ന പദമാണ് 'കുണ്ടണി'. അതിനാൽ ഈ വാക്ക് അന്നാട്ടുകാരായ തമിഴരുടെ സംഭാവനയെന്ന് തീർത്തും അനുമാനിക്കാവുന്നതാണ്. അവരിൽ നിന്നും അതിർത്തി പ്രദേശങ്ങളിൽ ഈ പ്രയോഗം വ്യാപിച്ചതാവും. "കുണ്ടണി പറയുക" എന്നതിന് പരദൂഷണം പറയുക, ഏഷണി പറയുക എന്നിങ്ങനെ അർത്ഥം കൽപിക്കപ്പെടുന്നു. 'കുണ്ടണി' ആരോപിക്കപ്പെടുന്നത് അധികവും സ്ത്രീകളിലാണ് എന്നതാണ് ഇവിടെ രസകരമായ വസ്തുത. ഏതെങ്കിലും ഒരു പുരുഷനെ 'കുണ്ടണി പറയുന്നവൻ' ആയി കണക്കാക്കുന്നത് അപൂർവ്വം. അതേ സമയം കുണ്ടണി 'കേൾക്കാൻ' അവന് കഴിയും. 'കുണ്ടണി പറച്ചിലി'ൽ അധികവും സ്ത്രീ കർത്താവായി വരുന്നുവെന്ന് സാരം. ഏഷണിയും പരദൂഷണവും സ്ത്രീകളിലാണ് കൂടുതൽ എന്ന പരമ്പരാഗത തമാശയിൽ പടുത്തുയർത്തപ്പെട്ട ഒരു വാക്കായി 'കുണ്ടണി' യെ കണക്കാക്കാം. പക്ഷേ 'കുണ്ടണി പറച്ചിൽ' അതീവ ഗൗരവതരമായ പ്രവൃത്തിയാണ്. ഭിന്നിപ്പുണ്ടാക്കുക, മനസിൽ വിഷം കുത്തിവയ്ക്കുക, ഒരാളോട് അവമതിപ്പുളവാക്കുക എന്നിവ ഇതിന്റെ ലക്ഷ്യങ്ങളാണ്. ആജന്മശത്രുതയും സംഘട്ടനവുമാകും ഫലം.

 

23 .  തോനെ : ധാരാളം

തെയ്യാറ്റിൻകര താലൂക്കിലെ നാടാർ സമുദായത്തിൽപ്പെട്ട ആളുകളുടെ വാമൊഴി പ്രയോഗങ്ങളിലാണ് 'തോനെ' എന്ന പദം കൂടുതലായി പ്രയോഗിച്ചു കാണുന്നത്. തമിഴ് സംസാരിക്കുന്നവർക്ക് ഈ പദം തീർത്തും അപരിചിതമാണ്. 'നിറയെ' എന്നഅർത്ഥത്തിലാണ് 'തോനെ' എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. "തോനെ ആയിപ്പോയി" എന്ന് അനുപ്രയോഗം ചേർത്ത് പറയുമ്പോൾ ഏതെങ്കിലും ഒരു സാധനം ആവശ്യത്തിലും അധികമായിപ്പോയി എന്ന ധ്വനിയാണുള്ളത്. ഭക്ഷണത്തിന്റെ അളവോ വസ്ത്രത്തിന്റെ എണ്ണക്കൂടുതലോ മറ്റേതെങ്കിലും ദ്രവ്യത്തിന്റെ ധാരാളിത്തമോ ഇത് സൂചിപ്പിക്കുന്നു. ചില അവസരങ്ങളിൽ "തോനെ വഴക്കു പറഞ്ഞു" എന്നും മറ്റും പ്രയോഗിച്ചു കേട്ടിട്ടുണ്ട്. എന്നാൽ "വെള്ളം തോനെ കുടിക്കണം" എന്ന തരത്തിലുള്ള പ്രയോഗങ്ങളും കാണാം. ഇവിടെ 'ആവശ്യത്തിലധികം' എന്ന അർത്ഥമല്ല, 'ധാരാളം' എന്ന അർത്ഥമാണുള്ളതെന്നും കണ്ടെത്താം. തിരുവനന്തപുരം ജില്ലയിൽ എല്ലായിടത്തും ഈ പദം പ്രചാരത്തിൽ ഇല്ല എന്നതും എടുത്തുപറയത്തക്കതാണ്.

 

24 .  വീത്തുക : ഒഴിക്കുക

'വീഴ്ത്തുക' എന്ന പദം ലോപിച്ച് 'വീത്തുക' എന്നായിത്തീർന്നതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാൻ സാധ്യതയുണ്ട്. എന്നാൽ ഈ വാക്ക് തമിഴിൽ നിന്നും വന്നതാകാനാണ് സാധ്യത. ദ്രാവകങ്ങൾക്ക് മാത്രം ബാധകമാകുന്ന തരത്തിൽ 'ഒഴിക്കുക' എന്ന അർത്ഥത്തിലാണ് ഇത് ഉപയോഗിക്കുന്നത്. "വെള്ളം ഒഴിക്ക് " എന്നതിന് ശരിയായ തമിഴ് രൂപം "തണ്ണീർ ഊറ്റ്റവും " (தண்ணீர் ஊற்றவும்) എന്നാണ്. തമിഴർ ഇതിനെ സംസാരഭാഷയിൽ പ്രയോഗിക്കുന്നത് ശ്രദ്ധിച്ചാൽ "തണ്ണി വൂത്ത്" എന്ന് കേൾക്കാൻ സാധിക്കും. ഇതിലെ 'വൂത്ത്' ആണ് 'വീത്ത്' ആയി പരിണമിച്ചിരിക്കുന്നത്. കേവലക്രിയാ രൂപത്തിൽ 'വീത്തുക' എന്ന് ഈ പദം പ്രയോഗിക്കപ്പെടാറില്ല. മറിച്ച്, 'വീത്ത്', 'വീത്തണം', 'വീത്താം' 'വീത്തും' എന്നിങ്ങനെ പല പ്രകാരങ്ങളായാണ് ഇതിന്റെ ഉപയോഗം കാണപ്പെടുന്നത്. "വെള്ളം വീത്തി കഴുകണം", "ചോറില്  രസം വീത്തി തിന്നാ(ൽ) നന്നായിരിക്കും", "ഇത്ത്പ്പോരം സോഡാ കൂടി വീത്ത്" എന്നിങ്ങനെയൊക്കെയുള്ള പ്രയോഗങ്ങൾ തിരുവനന്തപുരം ജില്ലയിൽ ഒട്ടുമുക്കാൽ സ്ഥലങ്ങളിലും സർവ്വസാധാരണമായി കാണാം.

25 .  പിതുക്കുക: ഞെക്കുക

ഫലങ്ങൾ പഴുത്തോ എന്നറിയാനായി വിരലുകൾ കൊണ്ട് ചെറുതായി അമർത്തി നോക്കുന്നതിനെ 'പിതുക്കി നോക്കുക' എന്നാണ് പറയാറ്. 'അമർത്തുക', 'ഞെക്കുക' എന്നീ പ്രയോഗങ്ങൾക്ക് തത്തുല്യമായ അർത്ഥം തന്നെയാണ് 'പിതുക്കുക' എന്ന വാക്കിനും ഉള്ളത്. പ്രയോഗ രീതിയിലും സമാനതയുണ്ടെന്ന് കാണാം. ബലം പ്രയോഗിച്ചുള്ള അമർത്തലാണെങ്കിൽ "നല്ല പോലെ പിതുക്കണം" എന്ന തരത്തിൽ വിശേഷണം കൂടിയുണ്ടാവും. പ്രഥമ ശുശ്രൂഷയായ CPR പോലുള്ള പ്രവൃത്തികളും ഇതിൽപ്പെടുത്താം. പക്ഷേ പുതു തലമുറ മനപ്പൂർവ്വമായി 'പിതുക്കുക' എന്ന വാക്ക് ഒഴിവാക്കി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. അൽപകാലം കഴിയുമ്പോൾ പാറശ്ശാല പോലുള്ള അതിർത്തി പ്രദേശങ്ങളിൽ പോലും മലയാളം സംസാരിക്കുന്നവർക്കിടയിൽ നിന്നും ഈ പദം മാഞ്ഞു പോകാൻ സാധ്യതയുണ്ട്. എന്നാൽ ഒരു തമിഴ് ഭാഷാ പ്രയോഗമല്ലെങ്കിലും കളിയിക്കാവിള മുതലുള്ള തമിഴ്നാട്ടിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ സർവ്വസാധാരണമായി ഈ വാക്ക് ഉപയോഗിക്കുന്നത് കാണാം. അതിനാൽ അവിടെ കൂടുതൽ കാലം ഈ പദം നിലനിൽക്കാനും ഭാവിയിൽ ഇത് തമിഴരുടെ മാത്രം പ്രാദേശിക ഭേദമായി കണക്കാക്കപ്പെടാനും സാധ്യതയുണ്ട്.

( തുടരും )

വിജു പാറശ്ശാല

💧💧💧💧💧💧💧💧



BUY NOW




Wednesday, September 7, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 4

 


ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾവിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെവെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരുംസിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾവിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി നാട്ടുമൊഴിച്ചന്തം  - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 4

ഒരു ജനത തികച്ചും സാധാരണമായ അന്തരീക്ഷത്തിൽ സ്വതസിദ്ധമായി ഒരു ഭാഷ ഉപയോഗിക്കുമ്പോഴാണ് പ്രാദേശിക ഭാഷയുടെ യഥാർത്ഥ സൗന്ദര്യം കാണാൻ കഴിയുന്നത്. എങ്കിലും പഴമയ്ക്ക് പ്രാപ്യമല്ലാതിരുന്ന വിശാല പ്രപഞ്ചത്തിൽ അധിവസിക്കുന്ന പുതു തലമുറയുടെ ബോധ മനസ്സിൽ ഈ പ്രാദേശിക ദേദം തെളിഞ്ഞു നിൽക്കാൻ ഇടയുണ്ട്. ഉത്കൃഷ്ട ചിന്തയും പരിഹാസ ഭയവും നിമിത്തം ബോധപൂർവ്വം പ്രാദേശിക വാക്കുകൾ മാറ്റി പ്രയോഗിക്കുന്ന ശീലം വ്യാപകമാകുന്നത് അങ്ങനെയാണ്. ഇത് ഭാഷയെ സംബന്ധിച്ച് യാന്ത്രികവും അതിന്റെ സുഗമമായ ഒഴുക്കിന് വിഘ്നവുമായിത്തീരും. പ്രാദേശിക ഭാഷ ആസ്വദിക്കാൻ കാതുകൂർപ്പിക്കുന്നവർക്ക് 'കല്ലുകടി' ആയി അത് അനുഭപ്പെട്ടെന്നു വരാം.

പക്ഷേ വൈകാരികമായി പ്രതികരിക്കുന്ന വേളയിൽ മേൽപറഞ്ഞ ഭാഷാ ബോധം ബോധമനസിന് അപ്രസക്തമാവുകയും വികാരം പ്രകടിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി അത് ജാഗരൂകമാവുകയും ചെയ്യും.

അനുഭവിക്കുന്ന വികാരത്തിന്റെ തീക്ഷ്ണതയ്ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് മാത്രം. (മാനക ഭാഷാപദങ്ങൾ ശീലമാക്കി മാറ്റിയവർ ഇതിനപവാദമാണ്) അതിനാൽ യാന്ത്രികതയേതുമില്ലാത്ത ഭാഷ ആസ്വദിക്കാൻ വികാരവിക്ഷോഭങ്ങളുടെ പ്രകടനം ശ്രദ്ധിച്ചാൽ മതി. കണ്ണുനീരിൽ കുതിർന്ന പതം പറച്ചിലുകളിലും പൊട്ടിത്തെറിക്കുന്ന രോഷപ്രകടനങ്ങളിലും ആത്മസംഘർഷം അനാവൃതമാക്കുന്ന പരിഭവക്കെട്ടഴിക്കലിലും ഒക്കെ ബോധപൂർവ്വമുള്ള പ്രയോഗങ്ങൾ ശീലങ്ങൾക്ക് വഴി മാറുന്നത് കാണാം.

ദേഷ്യപ്പെട്ട് സംസാരിക്കുകയോ ഒരാളെ കുറ്റപ്പെടുത്തി പറയുകയോ ചെയ്യുമ്പോൾ തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾ പ്രയോഗിക്കുന്ന ചില പ്രത്യേക പദങ്ങളുണ്ട്. ആരോപണ വിധേയമാകുന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ ഈ പദങ്ങൾക്ക് കഴിയും. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

 

16 . മൊട: അഹങ്കാരം

'ജാഡ' എന്ന പ്രയോഗം ഇന്ന് ഏവർക്കും പരിചിതമാണ്. പൊങ്ങച്ചം, അഹംഭാവം എന്നിങ്ങനെയുള്ള അർത്ഥത്തിലാണ് 'ജാഡ' എന്ന പദം പ്രയോഗിക്കുന്നത്. ഏതാണ്ട് അതേ അർത്ഥം തരുന്ന പദമാണ് 'മൊട'. പക്ഷേ 'അഹങ്കാരം' എന്ന കേവല അർത്ഥത്തിനപ്പുറം ചില അർത്ഥതലങ്ങൾ ഈ പദത്തിനുണ്ട്. ഒരേ സമയം അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ഒക്കെ പര്യായമായും അതേ സമയം ഇവയെല്ലാം ചേർന്ന അർത്ഥത്തിലും 'മൊട' എന്ന വാക്ക് കാണപ്പെടുന്നുണ്ട്. ഒരാളുടെ നടപ്പിലോ ഭാവത്തിലോ നോട്ടത്തിലോ പോലും 'മൊട' ആരോപിക്കാൻ കഴിയും. സംസാരത്തിലും പെരുമാറ്റത്തിലും 'മൊട' ആരോപിക്കാൻ കഴിയും. മറ്റുള്ളവരുടെ ആശയം  ഉൾക്കൊള്ളാൻ മനസുകാണിക്കാത്തവരേയും 'മൊട' യുള്ളവരായി കണക്കാക്കാം. സ്ത്രീ പുരുഷവ്യത്യാസമോ പ്രായഭേദമോ സാമൂഹിക സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള വലുപ്പച്ചെറുപ്പമോ ഇല്ലാതെ ഏതുതരക്കാരുടെയും മേൽപ്പറഞ്ഞ സ്വഭാവത്തെ വിശേഷിപ്പിക്കാൻ ഈ വാക്കു കൊണ്ട് കഴിയും. പ്രയോഗത്തിലും ചില വ്യത്യാസങ്ങളുണ്ട്. "മൊട പിടിച്ചവൻ", "പയല് പയങ്കര മൊട", "അവന്റെ മൊട കണ്ടാ ദൈവം സഹിക്കൂല്ല" എന്നിങ്ങനെ പാറശ്ശാല ശൈലിയിൽ 'മൊട' പ്രയോഗിക്കപ്പെടുമ്പോൾ വിശദീകരണങ്ങൾക്കുമപ്പുറം ഒരു മാനം അതിനുണ്ടാകുന്നു..

 

17 .  കുഴിത്തുരുമ്പ് : ഒപ്പം നിന്ന് ദുഷിപ്പിക്കുന്ന സ്വഭാവം

ഇരുമ്പ് ദ്രവിക്കുന്ന അവസ്ഥയാണ് തുരുമ്പ്. അത് ഉള്ളിലേയ്ക്ക് ഈർപ്പവും നനവും കടത്തിവിടുന്നതു കൊണ്ട് ആഴത്തിൽ ബാധിക്കപ്പെടുന്നു. തുരുമ്പ് പിടിച്ച ലോഹഭാഗങ്ങളിൽ കുഴികളുണ്ടാക്കുന്നതും തുളവീഴ്ത്തുന്നതും സാധാരണ കാഴ്ചയാണ്. പുറമേ പ്രകടമാവാത്തതും ഉള്ളിൽ കുഴിഞ്ഞ് ദ്രവിപ്പിക്കുന്നതുമായ തുരുമ്പിന്റെ ഈ പ്രത്യേകതയെ മനുഷ്യ സ്വഭാവത്തിൽ ആരോപിച്ചു എന്നു വേണം കരുതാൻ. രഹസ്യമായി പാരപണിത് ആൾക്കാരെ തമ്മിലടിപ്പിക്കുന്ന സ്വഭാവമാണ് 'കുഴിത്തുരുമ്പ്'. പക്ഷേ ഇത് പലപ്പോഴും ക്രിയാ രൂപത്തിലാണ് പ്രയോഗിക്കുക. "കുഴിത്തുരുമ്പ് വേലകളേ ഉള്ളൂ അവന്" എന്ന് പ്രയോഗിക്കുമ്പോൾ 'കുഴിത്തുരുമ്പ്' ഒരാളുടെ പ്രവൃത്തിയായി വിലയിരുത്തപ്പെടുന്നു. കയ്യിലിരുപ്പ് മോശമാണെന്നും ഒരു വിഭാഗത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയോ ആരുടെയെങ്കിലും മനസിൽ വിഷം വിതയ്ക്കുകയോ ചെയ്യുന്നയാളാണെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണ് ഒരാളെ 'കുഴിത്തുരുമ്പ്' എന്ന് വിലയിരുത്തുന്നത്. അതേ സമയം പ്രത്യക്ഷത്തിൽ അയാൾക്കെതിരെ നീങ്ങാൻ മാത്രം പ്രകടമായ തെളിവില്ല എന്ന നിസ്സഹായ അവസ്ഥയും ഉണ്ട്. സംസ്ഥാന അതിർത്തിയോട് ചേർന്ന് മാർത്താണ്ഡം, തക്കല പ്രദേശങ്ങൾ വരെ ഈ പ്രയോഗം പ്രചാരത്തിലുണ്ട്. ഈ പ്രദേശവാസികൾ വായ്മൊഴിയിൽ '' കാരത്തെ '' കാരമായി ഉച്ചരിക്കുന്നത് പതിവായതിനാൽ 'കുളിത്തുരുമ്പാ'യും ഇത് പ്രയോഗിക്കപ്പെടുന്നു.

 

18 .  കന്നന്തിരിവ് : അനുസരണയില്ലായ്മ

'കന്നം' എന്നത് 'കവിൾത്തട' ത്തിന്റെ തമിഴ് രൂപമാണ്. സ്നേഹത്താൽ ചുംബിക്കാനും വാത്സല്യത്താൽ തഴുകാനും കോപത്താൽ തല്ലാനും 'കന്ന'ത്തെ ഉപയോഗിക്കുന്ന ഒരു സംസ്കാരത്തിൽ "അടിച്ചു കന്നംതിരിക്കുക" എന്ന പ്രയോഗത്തിന്റെ അർത്ഥം വിശദീകരണം കൂടാതെ സ്പഷ്ടമാകുന്നതാണല്ലോ. "കന്നം തിരിയേണ്ട പ്രവൃത്തി" എന്നതിനെ "തല്ലുകൊള്ളിത്തരം" എന്ന് ലളിതമായി പറയാം.

അത് ചെറിയ കുസൃതിയോ അനുസരണക്കേടോ അൽപം കൂടി ഗൗരവതരമായ തെറ്റോ ഏതുമാവാം. ശിക്ഷയർഹിക്കുന്ന പ്രവൃത്തിയാണ് 'കന്നന്തിരിവ്' എന്ന് നിസ്സംശയം പറയാമെങ്കിലും സ്ഥായിയായ വിദ്വേഷമോ ശതുതയോ ഉന്മൂലനം ചെയ്യാനുള്ള പകയോ അന്തർലീനമാകുന്നില്ല. "കന്നന്തിരിവുകള് കാണിക്കാതെടേ" എന്ന പ്രയോഗിക്കുന്നത് ശ്രദ്ധിച്ചാൽ,  സൂക്ഷ്മദൃഷ്ടിയിൽ സ്നേഹ ശാസന കൂടി കണ്ടെത്താവുന്നതാണ്. 'കന്നം' എന്ന തമിഴ് പദത്തിൽ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉദ്ഭവമെങ്കിലും തമിഴർ ഈ പ്രയോഗം നടത്താറില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

 

19 .  നീക്കമ്പ് : മാറാ രോഗം

പണ്ടുകാലത്ത് ഉണ്ടായിരുന്ന ഏതോ മഹാമാരിയാണ് 'നീക്കമ്പ്' എന്നാണ് പഴമക്കാർ പറയുന്നത്. കോളറയാണെന്നും അതല്ല, വസൂരിയാണെന്നും രണ്ടുമല്ല മെനിഞ്ചൈറ്റിസ് ആണെന്നും ഒക്കെ പറയപ്പെടുന്നുണ്ട്. "നീക്കമ്പ് കുരു" എന്ന് പ്രയോഗിക്കുന്നത് പൊട്ടിയൊലിക്കുന്ന വസൂരി കുരുവിനെ മുൻനിർത്തിയാണെന്ന് വാദിക്കുന്നവരുണ്ട്. അന്നത്തെ സ്ഥിതി എന്തു തന്നെ ആയാലും, ഇന്ന് ഈ പ്രയോഗം ഏതെങ്കിലും ഒരു പ്രത്യേക രോഗത്തെ ഉദ്ദേശിച്ചുള്ളതല്ല. ഒരാളുടെ പെരുമാറ്റത്തിലോ പ്രതികരണത്തിലോ അരിശം തോന്നുന്നവർ ആ പ്രവൃത്തി ചെയ്ത ആൾക്ക് 'അസുഖ' മാണെന്ന് പറയുന്നത് പതിവാണല്ലോ. "അവൾക്ക് വട്ടാണ്" ,  "അവന് നല്ല സുഖമില്ലായിരിക്കും" തുടങ്ങിയ പ്രയോഗങ്ങൾ ഒരാളോടുള്ള പരിഹാസവും നീരസവും വെളിപ്പെടുത്തുന്നതുപോലെയാണ് "അവന് നീക്കമ്പ് " എന്ന് പറയുന്നതും. അതേസമയം ഭൂരിഭാഗം ഇടങ്ങളിലും 'നീക്കമ്പ്' എന്ന പ്രയോഗത്തിലുള്ളത് കേവലം ഫലിതവും പരിഹാസവുമല്ല. മഹാരോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്തത്ര ഗുരുതരമാണെന്നും ഉള്ള ധ്വനി അതിലുണ്ട്. അതിനാൽ ഒരാൾക്ക് 'നീക്കമ്പ്' എന്ന് പറയുമ്പോൾ കടുത്ത ആക്ഷേപമാണ് ഉന്നയിക്കപ്പെടുന്നത്. തമിഴ് നാട്ടിലെ അരുമന, മേൽപ്പുറം, കുഴിത്തുറ, പള്ളിയാടി തുടങ്ങിയ ചില പ്രദേശങ്ങളിൽ ഇത് അസഭ്യവുമാണ്. ഒരു സ്ത്രീയ്ക്ക് 'നീക്കമ്പ്' ആണ് എന്നു പറയുമ്പോൾ അവൾ ദുർന്നടപ്പുകാരിയാണെന്ന് പരോക്ഷമായി ധ്വനിയുണ്ടത്രെ. എന്തായാലും അതിർത്തി പ്രദേശങ്ങളിലെ  ജനങ്ങളുടെ വാമൊഴിയിലൂടെയുള്ള വൈകാരിക പ്രകടനങ്ങളിൽ 'നീക്കമ്പ്' എന്ന പ്രയോഗം ഇപ്പോഴും സജീവമായിത്തന്നെയുണ്ട്.

 

20 .  കള്ളിവെട്ടി ചാരൽ : എല്ലാം അവസാനിപ്പിക്കൽ

കള്ളി എന്നാൽ കള്ളിച്ചെടിയാണ്. ചാരി എന്നാൽ ചാരി വച്ചു എന്നർത്ഥം. മുൻകാലങ്ങളിൽ മരിച്ചവരെ സംസ്കരിക്കുന്ന കുഴിമാടങ്ങളിൽ കള്ളിച്ചെടി വെട്ടി വയ്ക്കാറുണ്ടായിരുന്നത്രെ. ഇതിന് പല കാരണങ്ങളാണ് പറയപ്പെടുന്നത്. മണ്ണ് കൂട്ടി വച്ചിരിക്കുന്ന കുഴിമാടങ്ങൾ മൃഗങ്ങൾ മാന്തി നശിപ്പിക്കാതിരിക്കാൻ ഇങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നവരുണ്ട്. ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട് സംസ്കരിക്കപ്പെടുന്നതാണെങ്കിൽ ആ പ്രദേശത്തേക്ക് പിന്നെ ആരും ചെല്ലാതിരിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും 'കള്ളി വെട്ടി ചാരുന്നതോടെ' എല്ലാം അവസാനിച്ചിരിക്കും. അവനെ അല്ലെങ്കിൽ അവളെ "കള്ളി വെട്ടി ചാരി" എന്നു പറഞ്ഞാൽ അയാൾക്ക് ചെയ്യേണ്ട കർമ്മങ്ങളെല്ലാം കഴിഞ്ഞു എന്നും  അയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്നും ഇനി ആ പരിസരത്തേക്ക് പോലും ചെല്ലേണ്ടതില്ല എന്നും ഒക്കെയാണ് അർത്ഥം. എന്നാൽ ഇന്ന് കുഴിമാടത്തിൽ "കള്ളി വെട്ടി ചാരൽ" ഇല്ല. അതുകൊണ്ടുതന്നെ മരണപ്പെട്ടവരുമായോ  സംസ്കാരവുമായോ ബന്ധപ്പെടുത്തിയല്ല ഇന്ന് ഇങ്ങനെ പ്രയോഗിക്കുന്നത്. പകരം ജീവനുള്ളവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറയുന്നത്. അയാളുമായുള്ള എല്ലാ ബന്ധവും അവസാനിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് ഇവിടെയും ഈ പ്രയോഗത്തിന്റെ അർത്ഥം. വെറുപ്പിന്റെയും ഒഴിവാക്കലിന്റെയും തീക്ഷ്ണമായ വൈകാരിക പ്രകടനങ്ങളിലാണ് ഈ വാക്ക് കടന്നുവരാറ്. എന്നാൽ സമകാലികമായി ഫലിത പരിഹാസ രൂപത്തിലും ഇത് പ്രയോഗിക്കപ്പെട്ടു കാണുന്നുണ്ട്. ഇനി ഒരുവനെ കൂട്ടത്തിൽ ചേർക്കേണ്ടതില്ല, അഥവാ ഒരുവളുടെ അഭിപ്രായം ഇനി സ്വീകരിക്കേണ്ടതില്ല എന്ന ധ്വനിയിലും ഇപ്പോൾ ഇങ്ങനെ പറയാറുണ്ട്. ആ സമയത്ത് "അവനെ കള്ളി വെട്ടി ചാര്" എന്ന് പറയുന്നതിന് "അവനെ പോകാൻ പറ" എന്ന് പറയുന്ന ലാഘവമേ ഉണ്ടാകൂ എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇങ്ങനെ പറയാറില്ല എന്നതിനാൽ ഈ പ്രയോഗം പരിചയമില്ലാത്തവരും ജില്ലയിൽ ധാരാളമുണ്ടാകും. പാറശാല, നെയ്യാറ്റിൻകര, വ്ലാത്താങ്കര തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾക്കാണ് ഇത് ഏറെ സുപരിചിതം എന്ന് പറയാം.

( തുടരും )

വിജു പാറശ്ശാല

💚💚💚💚💚💚


ads

Follow this link to join my WhatsApp group:

 https://chat.whatsapp.com/FTnSh14PNp63u6ooFMicjM

Online Shopping - ഏത് സൈറ്റിൽ നിന്ന് ആണെങ്കിലും, 2 - 5 % തുക തിരികെ ലഭിക്കും.

താല്പര്യമുള്ളവർ Join ചെയ്യുക

Order Confirm ചെയ്യുന്നതിനു മുമ്പ് അറിയിച്ചാൽ മാത്രം മതി.


💦💦💦💦💦💦💦





BUY NOW







BUY NOW




💖💖💖💖 HAPPY ONAM 💖💖💖💖💖💖

Sunday, August 28, 2022

നാട്ടുമൊഴിച്ചന്തം ( മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ് ) : പടലം : 3

 


ഭാഷയുടെ ശക്തിയും സാധ്യതയും കൃത്യമായി അറിയണമെങ്കിൽ അതിന്റെ പ്രാദേശിക ഭേദങ്ങൾ മനസിലാക്കണം. അതത് ദേശക്കാർ നീട്ടലും കുറുക്കലും മൂളലും  മുഖപേശികൊണ്ടുള്ള ഗോഷ്ടിയും ഒക്കെയായി ഓരോ പ്രത്യേക ഈണത്തിലും താളത്തിലും തന്റെ നാട്ടു ഭാഷയിൽ വിനിമയം നടത്തുമ്പോൾവിവർത്തകനാവട്ടെ ഭാഷാശാസ്ത്രജ്ഞനാവട്ടെ വിസ്മയത്തോടെ അത് കണ്ടു നിന്നുപോകും. എത്ര വലിയ വ്യാഖ്യാനങ്ങൾക്കും പൂർണ്ണമായി വഴങ്ങാതെവെല്ലുവിളിയോടെ അത് വിവർത്തകരെ കുഴക്കും.

വാസ്തവത്തിൽ ലോകത്തിലെ മികച്ച കലാ സാഹിത്യ സൃഷ്ടികളൊക്കെ വിജയം കണ്ടെത്തുന്നത് പ്രാദേശിക ഭേദങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഷേക്സ്പിയർ കൃതികൾ തന്നെ ഒന്നാന്തരം ഉദാഹരണമാണ്. മലയാള സാഹിത്തിൽ ബഷീറും എം.ടിയും സാറാ ജോസഫും എന്നു തുടങ്ങി ഒട്ടുമുക്കാൽ എഴുത്തുകാരുംസിനിമയിൽ ഇന്നസെന്റും സുരാജും ഹരീഷ് കണാരനും എന്നുവേണ്ട എത്രയോ അഭിനേതാക്കളും പ്രാദേശിക ഭാഷയെ ശക്തിയാക്കി മാറ്റിയവരാണ്. അത്തരം ഇതിവൃത്തമുള്ള സിനിമകളും പാട്ടുകളും ധാരാളമുണ്ട് എന്നതും ശ്രദ്ധിക്കാം.

സാഹിത്യത്തിലും സിനിമയിലും ഒക്കെയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന പ്രാദേശിക ഭേദങ്ങളുടെ പതിന്മടങ്ങ് യഥാർത്ഥത്തിൽ അതത് നാട്ടിൽ വ്യവഹരിക്കപ്പെടുന്നുണ്ട്. അത്തരം നൂറ് നൂറ് പദങ്ങളുടെ നിലനിൽപ് വാമൊഴിയായിട്ടാണ് എന്നത് അവയുടെ മൂർത്ത സൗന്ദര്യമാണെങ്കിലും വലുതായ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരവിനിമയ മേഖലകളിലെ വളർച്ചയിൽ ദേശാതിർത്തികൾ നേർത്ത് പോവുകയും ലോകത്തെ കയ്യെത്തിപ്പിടിക്കാനാവും വിധം വ്യക്തി വിശ്വപൗരൻ ആവുകയും ചെയ്യുമ്പോൾ ആദ്യം ചുരുട്ടി ചവറ്റുകൊട്ടയിലിടുന്നത് ഇത്തരം മൊഴിവഴക്കങ്ങളാണ്. ഇത് ഇപ്പോൾ നിലനിൽക്കുന്ന സാധാരണക്കാർക്കിടയിൽ മാനക ഭാഷ ഉദാത്തമെന്നും പ്രാദേശികം അപകർഷമെന്നും ഉള്ള തോന്നൽ ശക്തിപ്പെടുന്നു എന്നത് പച്ചപ്പരമാർത്ഥമാണ്. തലമുറ മാറുമ്പോൾവിലയിടാനാകാത്ത പ്രാദേശികഭാഷാ സ്വരൂപങ്ങളെല്ലാം ഇനി ഉയിർ കൊള്ളാനാവാത്ത വിധം ഉടഞ്ഞ് പോയിട്ടുണ്ടാവും. ഇപ്പോൾത്തന്നെ പലർക്കും പലതും വിസ്മൃതമായിപ്പോയി. അതിനാൽ അത്തരം മൊഴി വഴക്കങ്ങളെ ശേഖരിച്ച് എല്ലാ ദേശക്കാർക്കുമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തി നാട്ടുമൊഴിച്ചന്തം  - മലയാളി മറന്ന വാക്കുകളുടെ വീണ്ടെടുപ്പ്  തുടങ്ങുന്നത്.

 വിജു പാറശ്ശാല

💦💦💦💦💦💦💦💦💦💦💦💦💦💦💦

പടലം : 3

 

തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലെ ഭാഷയെ സവിശേഷമാക്കി തീർക്കുന്നത് കേവലം നാമ പദങ്ങൾ മാത്രമല്ല, വിശേഷണങ്ങൾ, കാലപ്രത്യയങ്ങൾ, ഗതി, അലങ്കാരങ്ങൾ, ബന്ധസൂചികൾ എന്നിങ്ങനെയുള്ള മിക്കവാറും ഭാഷാഘടകങ്ങളെല്ലാം ഇതിന് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം പദാന്ത്യ വർണ്ണത്തിന്റെ പ്രത്യേകമായ ഈണവും ഇവിടുത്തെ ഭാഷയെ സുന്ദരമാക്കുന്നു. "അവിച്ചിയ വന്തിനും", "അവിയ പോച്ചിനും" എന്ന മട്ടിലുള്ള ലളിത വാക്യങ്ങളിൽത്തന്നെ സംബോധനകളും സർവ്വനാമങ്ങളും എത്രത്തോളം വ്യത്യസ്തമായിരിക്കുന്നുവെന്ന് കാണാം. ഇപ്രകാരമുള്ള, ഈ പ്രദേശത്ത് പ്രചാരത്തിലിരിക്കുന്ന ചില 'സംബോധനകൾ' പരിശോധിക്കാം

 

11 . അപ്പി : കുഞ്ഞേ …

മോനേ / മോളേ എന്ന് വിളിക്കുന്നതു പോലെയുള്ള, വാത്സല്യം നിറഞ്ഞ വിളിയാണ് "അപ്പി". മുതിർന്നവർ പ്രായത്തിൽ കുറഞ്ഞവരെയാണ് ഇപ്രകാരം സംബോധന ചെയ്യുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ മകനോ മകളോ അപ്പിയാണ്. കൊച്ചു കുഞ്ഞുങ്ങളും അപ്പികളാണ്. ലിംഗഭേദമോ മറ്റേതെങ്കിലും തരത്തിലുള്ള ഉച്ചനീചത്വങ്ങളോ തെല്ലും ധ്വനിപ്പിക്കാത്തതും, ചേർത്തു പിടിച്ചാലെന്നപോലെ അടുപ്പം പ്രകടമാക്കുന്നതുമായ ഒരു സംബോധനയെന്ന നിലയിൽ ഇതിന് സവിശേഷമായ ഒരു മാനമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ഈ സംബോധനയെ പരിഹസിക്കാനാണ് ഇതര ജില്ലക്കാർ മത്സരിച്ചത്. ഒരു പ്രദേശത്തെ പ്രയോഗത്തോട് ഇതര ദേശക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള അനിഷ്ടമുണ്ടാകുന്ന പക്ഷം, അതുൾക്കൊള്ളുന്ന നന്മയെ പോലും പാടേ വിസ്മരിച്ച് ബോധപൂർവ്വം ഇകഴ്ത്തിക്കെട്ടാൻ ശ്രമിക്കും എന്ന് കരുതുക വയ്യ. അതിനാൽ കളിയാക്കലുകൾക്ക് പിന്നിൽ മറ്റു കാരണങ്ങളാകാനേ തരമുള്ളൂ.

കുഞ്ഞുങ്ങളോട് 'അപ്പിയിടാൻ' പറയുന്ന പ്രദേശവാസികളെ സംബന്ധിച്ച് 'അപ്പി' വർജ്യവസ്തുവിനെ കുറിക്കുന്ന നാമപദമാണ്. ആ പദം ഉപയോഗിച്ച് പ്രിയപ്പെട്ടവരെ സംബോധന ചെയ്യുന്നതിലെ അയുക്തിയാവും അവർ പരിഗണിക്കുക. അപ്പോൾ സ്വാഭാവികമായി ഹാസം വെളിപ്പെടുന്നതാണ് എന്നു വേണം കരുതാൻ.

എന്തായാലും പുതുതലമുറ "അപ്പീ" എന്ന് സംബോധന ചെയ്യുന്നത് ബോധപൂർവ്വം ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ഈ സംബോധനയ്ക്ക് തമിഴുമായി ബന്ധമില്ല. പാറശ്ശാല കളിയിക്കാവിള പ്രദേശങ്ങളിൽ പോലും തമിഴ് സംസാരിക്കുന്നവർക്കിടയിൽ ഈ പ്രയോഗം തീരെ ഇല്ല എന്നതു തന്നെ കാരണം. അതേസമയം ഈ പദത്തിന്റെ നിരുക്തി സ്പഷ്ടമാക്കി തരാൻ മാത്രം സമാനതകളുള്ള മലയാള പദങ്ങളും കണ്ടെത്തുക വിഷമമാണ്. ഇതുപോലുള്ള  പദങ്ങളുടെ ഉദ്ഭവം കൃത്യമായി കണ്ടെത്താൻ ഗവേഷണങ്ങൾ കൂടിയേ തീരൂ.

 

12 . പൈല് / പയല് : പയ്യൻ…

ആൺകുട്ടികളെ സാമാന്യമായി കുറിക്കുന്ന പ്രയോഗമാണിത്. പ്രത്യേകിച്ച് കൗമാരപ്രായക്കാരെ. സമപ്രായക്കാരായ മധ്യവയസ്കരും പരസ്പരം ഇങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്. 'പയ്യൻ' , ' ചെറുക്കൻ' എന്നിങ്ങനെയുള്ള സംബോധനകൾക്ക് പല സ്ഥലങ്ങളിലും വരൻ എന്ന അർത്ഥമാണ് കാണുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ പയ്യൻ എന്നാൽ ചെറുപ്പക്കാരൻ എന്ന സാമാന്യ അർത്ഥമാണ് ഉള്ളത്. മധ്യവയസ്കരും കൂട്ടുകാരെ 'പയ്യൻ' എന്ന് പറയാറുണ്ട്. ഇവിടെ പദാന്ത്യത്തിലെ '' എന്ന ചില്ല് പ്രയോഗം കൊണ്ട് '' ആയും തുടർന്ന് 'ല്' ആയും മാറിയിട്ടുണ്ടാവാം. അപ്രകാരം ഈ പദം 'പയ്യല്' ആയിത്തീർന്നു എന്ന് അനുമാനിക്കാവുന്നതാണ്. കാലക്രമത്തിൽ സംസാരഭാഷയിലെ  'പയ്യല്' എന്ന ഈ പദം 'പയലും' 'പൈലും' ഒക്കെയായി രൂപാന്തരപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ പാറശ്ശാലയോട് ചേർന്ന് കിടക്കുന്ന അതിർത്തി പ്രദേശങ്ങളിലും മലയാളം സംസാരിക്കുന്നവർ ഇപ്പോഴുമുള്ള കുലശേഖരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും മാത്രമേ ഈ പ്രയോഗം കാണുന്നുള്ളൂ..

സ്നേഹം, കോപം, സഹതാപം എന്നിങ്ങനെയുള്ള എല്ലാ വൈകാരിക അവസ്ഥകളിലും ഈ സംബോധനയ്ക്ക് പ്രസക്തിയുണ്ട്.

 

 13 . കൊമ്പല് / കൊമ്പ : പെണ്ണ്..

പെണ്ണിനെ സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് കൊമ്പല്. പക്ഷേ ഇത് ബഹുമാനത്തോടെയുള്ള ഒരു സംബോധനയല്ല. മാന്യതയുടെ അംശം അല്പം കുറയും. മാർത്താണ്ഡം, തക്കല തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ അസഭ്യമായാണ് (കെട്ട വാർത്തൈ) ഇതിനെ പരിഗണിക്കുന്നതെങ്കിലും പാറശ്ശാല, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലും, വള്ളവിള, പൊഴിയൂർ, നീരോടി

കുളച്ചൽ, മണവാളക്കുറിച്ചി തുടങ്ങിയ തീരപ്രദേശങ്ങളിലും അസഭ്യമായല്ല ഈ പ്രയോഗം എന്ന് കാണാം. ഒരുവളെ 'നിസ്സാരയെന്ന' തരത്തിൽ അഭിസംബോധന ചെയ്യുകയാണ് 'കൊമ്പേ' വിളിയിലൂടെ അവർ ചെയ്യുന്നത്. " "ആ കൊമ്പല് പറഞ്ഞാ കേക്കൂലാ" എന്ന് പ്രയോഗിച്ചാൽ "അവൾ ഒട്ടും അനുസരണയില്ലാത്തവളാണ് " എന്ന് അർത്ഥം. "എന്നമ്പേ ?" എന്ന ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് "എന്താടീ ?" എന്നതാണെന്ന് ഇതര പ്രദേശവാസികൾക്ക് തിരിഞ്ഞെന്നു വരില്ല. 'എന്ന?' എന്ന തമിഴ് ചോദ്യത്തിനൊപ്പം 'കൊമ്പേ' ചേർത്തിരിക്കുകയാണിവിടെ. അപ്രകാരം അത് "എന്ന കൊമ്പേ ?" എന്നായി മാറുന്നു. പിന്നീട് ''കാരം ലോപിച്ച് 'എന്നമ്പേ' എന്ന് അവശേഷിക്കുന്നതാണ്. ഒരുവളെ അഹങ്കാരിയെന്നും അച്ചടക്കമില്ലാത്തവളെന്നും ധ്വനിപ്പിക്കുന്നതിനൊപ്പം സംബോധന ചെയ്യുന്നയാളിന് അവളോടുള്ള ദ്വേഷവും ഈ വിളിയിലൂടെ വെളിപ്പെടുന്നതാണ്.

 

14 . ഐത്തുങ്ങള് : അവർ …

ബഹുവചന രൂപമായി 'അതുങ്ങള്' എന്ന പ്രയോഗം പലേടത്തും പ്രചാരത്തിലുള്ളതായി കാണാം. 'അതുങ്ങൾ' പ്രാദേശികമായ ഉപയോഗത്താൽ 'ഐതുങ്ങളും' പിന്നെ 'ഐത്തുങ്ങളും' ആയിരിക്കാൻ വഴിയുണ്ട്. വ്യത്യസ്ത വിഭാഗത്തെ മുഴുവനായി സംബോധന ചെയ്യാൻ സാധിക്കും എന്നതാണ് 'ഐത്തുങ്ങള്' എന്ന ഈ ബഹുവചന പ്രയോഗത്തിന്റെ പ്രത്യേകത. അതായത് ഒരു കുടുംബത്തെ 'ഐത്തുങ്ങള്' എന്ന് പറയാം. അവിടെ അമ്മയും അച്ഛനും കൂടാതെ മക്കളായി ആൺകുട്ടിയും പെൺകുട്ടിയും ഉൾപ്പെടാം. ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം ഉൾപ്പെടുന്ന ഗ്രൂപ്പിനേയും 'ഐത്തുങ്ങള്' എന്ന് പറയാം. സുഹൃത്തുക്കളോ സഹോദരങ്ങളോ കച്ചവടം ചെയ്യാനെത്തിയവരോ അറിയുന്നവരോ അറിയാത്തവരോ ആരുമാകട്ടെ, രണ്ടോ അതിലധികമോ എണ്ണം ഉണ്ടെങ്കിൽ അവരെ 'ഐത്തുങ്ങള്' എന്ന് സംബോധന ചെയ്യാറുണ്ട്. യാതൊരു ബഹുമാനക്കുറവും ഈ സംബോധനയ്ക്ക് ഇല്ല. മാത്രമല്ല, പലപ്പോഴും ദയയും സ്നേഹവും സഹതാപവും ഉൾച്ചേർന്നിരിക്കുന്നതായും കാണാം. "പാവം ഐത്തുങ്ങള് " എന്നീ രീതിയിലും ഇത് പ്രയോഗിക്കാറുണ്ട്.

മനുഷ്യരെ മാത്രമല്ല, ആടും പട്ടിയും പൂച്ചയും ഉൾപ്പെടുന്ന വളർത്തു മൃഗങ്ങളെയും, കോഴിയും പ്രാവും കിളികളും ഉൾപ്പെടുന്ന പക്ഷികളെയും ഇങ്ങനെ പറയാറുണ്ട്. അവയോടുള്ള സഹതാപമാണ് അവിടെയും വെളിപ്പെടുന്നത്. കേരളത്തിന്റെ അതിർത്തിയോട് നന്നേ ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിലെ (കളിയിക്കാവിള, കൊല്ലങ്കോട് etc…) വാമൊഴിയിൽ ഇത് 'അവത്തുങ്ങ' എന്നും കേൾക്കാൻ കഴിയും. പദാന്ത്യത്തിലെ 'ള്' ഒഴിവാക്കി 'ഐത്തുങ്ങ' എന്നും 'അയിത്തുങ്ങ' എന്നും പ്രയോഗിക്കാറുണ്ട്. ഈ പ്രയോഗം തിരുവനന്തപുരത്തിന് തെക്കോട്ട്  പാറശ്ശാല ഭാഗത്ത് ഇപ്പോഴും പ്രചാരത്തിലുണ്ട്.

 

15 . കണ്ട്രാക്ക് : കോൺട്രാക്ടർ

കെട്ടിട നിർമ്മാണം പോലുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ആളുകൾക്കിടയിലാണ് ഈ സംബോധന രൂപപ്പെട്ടിരിക്കാൻ സാധ്യത. നിരക്ഷരരായ പഴയ കാലത്തെ ആളുകൾക്ക് 'കോൺട്രാക്ടർ' എന്ന പദം ശരിയായി മനസിലാക്കാനും ഉച്ചരിക്കാനും വൈഷമ്യം തോന്നിയിട്ടുണ്ടാവാം. അതേസമയം തങ്ങളുടെ മേലധികാരി എന്ന നിലയിൽ, അവരെ ഓരോ ദിവസവും 'കോൺട്രാക്ടർ' സ്വാധീനിച്ചിരിക്കാനും ഇടയുണ്ട്. ആളെ സൂചിപ്പിക്കുക, ജോലിക്കാര്യം നോക്കുക, കൂലി തരപ്പെടുത്തുക എന്നതിൽ കവിഞ്ഞ് അവർക്കിടയിൽ ആ പദത്തിന് പ്രസക്തിയുണ്ടാവാൻ തരമില്ല. അങ്ങനെ തങ്ങൾക്ക് കഴിയുന്ന രീതിയിൽ പദപ്രയോഗം നടത്തി ക്രമേണ ഈ പദം 'കൺട്രാക്ക്' എന്നായി മാറിയതാവാനേ തരമുള്ളൂ.

എന്തായാലും തിരുവനന്തപുരം ജില്ലയിൽ മാത്രമല്ല, തമിഴ്നാട്ടിൽ നാഗർകോവിലിനിപ്പുറം വരെയും ഇപ്പോഴും ഈ പദം പ്രചാരത്തിലുണ്ട്. ജോലിക്കയറ്റം നേടി 'കോൺട്രാക്ടർ' സ്ഥാനത്തെത്തിയ മേസ്തിരിമാരും തങ്ങളെ സ്വയം 'കൺട്രാക്ക്' എന്ന് വിശേഷിപ്പിക്കുന്നതും ഇവിടെ കേൾക്കാം.

നെയ്യാറ്റിൽകര, പാറശ്ശാല പ്രദേശത്ത് 'കൺട്രാക്ക്' എന്ന പദം സവിശേഷമായ ഒരു ആക്ഷേപഹാസ്യമായി ഇന്ന് പ്രയോഗിക്കപ്പെടുന്നുണ്ട്. മെയ്യനങ്ങി ജോലി ചെയ്യാതെ മാറിനിൽക്കുകയും ജോലി ചെയ്യുന്നവരെ കുറ്റം പറയുകയും ചെയ്യുന്നവനെ 'കൺട്രാക്ക്' എന്ന് പരിഹാസ രൂപേണ വിശേഷിപ്പിക്കാറുണ്ട്. " കൺട്രാക്ക് വിടാതെ പോടേ " എന്ന് പറഞ്ഞാൽ നിന്റെ ഉപദേശം ആവശ്യമില്ലാ എന്നും ഇത് ഞങ്ങൾ നോക്കിക്കൊള്ളാമെന്നും നിന്നെക്കൊണ്ട് മാറി നിന്ന് അഭിപ്രായം മാത്രം പറയാനേ പറ്റൂ എന്നും അത് ഞങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായെന്നും നിന്നോട് ഞങ്ങൾക്ക് ബഹുമാനമല്ല പുച്ഛമാണ് ഉള്ളതെന്നും ഒക്കെയുള്ള നിരവധി ധ്വനികളുണ്ട്. തീരെ ചെറിയ പ്രാദേശിക പ്രയോഗങ്ങളിൽ പോലും വലിയ വ്യാഖ്യാനങ്ങൾ വേണ്ടി വരുന്ന അനവധി അർത്ഥതലങ്ങൾ ഉൾചേർന്നിരിക്കും എന്നതിന് 'കൺട്രാക്ക്' ഒരുദാഹരണമാണ്.

( തുടരും )

വിജു പാറശ്ശാല

💦💦💦💦💦💦

Ads



Brand Mania Sale

40-70% Off On 2500+ Brands

Buy Now